Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fort Kochi

വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

ഫോർട്ടകൊച്ചി: കുമ്പളങ്ങി സ്വദേശി ജെഫിന്‍ ആന്‍റണിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കണ്ണമാലി പോലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ നീണ്ടകര സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ വാളന്തറ വീട്ടില്‍ റോജന്‍ പോളിനെ (46) യാണ് കണ്ണമാലി പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ തോമസിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക‌്ടോബര്‍ ആറിന് കണ്ണമാലി കാട്ടിപ്പറമ്പ് ഭാഗത്തായിരുന്നു കേസിനാസ്പദമായ സംഭവം.

റോജന്‍ പോളും സുഹൃത്തുക്കളായ ആന്‍റണി ബേസില്‍ സജി, സേവ്യര്‍ (ഇരുവരും കണ്ണമാലി സ്വദേശികൾ), പള്ളുരുത്തി സ്വദേശി നജീബ് എന്നിവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്. ജെഫിന്‍ കാട്ടിപ്പറമ്പ് ബസ് സ്റ്റോപ്പില്‍ പാര്‍ക്ക് ചെയ്ത ബൈക്കില്‍ ആന്‍റണി ബേസില്‍ കയറിയിരുന്നു.

ബൈക്കിൽനിന്ന് മാറാന്‍ പറഞ്ഞതിന്‍റെ ദേഷ്യത്തില്‍ ബൈക്കിന്‍റെ താക്കോല്‍ ഊരിയെടുത്തു. ഇതു പോലീസിനെ അറിയിച്ചതിലുള്ള വിരോധത്തില്‍ ഒന്നാം പ്രതിയും മറ്റ് നാലു പേരും ചേര്‍ന്ന് ജെഫിനെ അക്രമിക്കുകയായിരുന്നു.

റോജൻ പോൾ‍ കാട്ടിപ്പറമ്പ് ഭാഗത്ത് എത്തിയിട്ടുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

District News

ഫോർട്ടുകൊച്ചിക്ക് കൗതുകമായി കുരങ്ങനും മയിലും

ഫോർട്ടുകൊച്ചി: വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ടുകൊച്ചിയിൽ വഴിതെറ്റി എത്തിയ മയിലും കുരങ്ങനും ഏവർക്കും കൗതുകമാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഫോർട്ടുകൊച്ചിയിലെ മരച്ചില്ലകളിലും മട്ടുപ്പാവുകളിലുമായാണ് കുരങ്ങന്‍റെ വാസം.

ഭക്ഷണത്തിനായി താഴെയിറങ്ങുമെങ്കിലും ഉപദ്രവകാരിയല്ലെന്ന് വഴിയോര വ്യാപാരികൾ പറയുന്നു. ചരക്ക് വണ്ടിയിൽ കയറിയെത്തിയതാണ് കുരങ്ങൻ. പൊരിച്ചയിനങ്ങളും പഴങ്ങളുമാണ് പ്രിയ ഭക്ഷണം.

തുടക്കത്തിൽ വൈകുന്നേരങ്ങളിൽ കാക്കക്കൂട്ടങ്ങൾ കുരങ്ങിനെ ഉപദ്രവിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ കുഴപ്പമില്ല.

തമിഴ്നാട്ടിൽ നിന്നുവന്ന ചരക്ക് ലോറിയിലാണ് മയിൽ എത്തിയത്. പ്രദേശത്ത് പറന്നുനടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. മട്ടാഞ്ചേരി, ചെറളായി, അമരാവതി, വെളി മേഖലകളാണ് മയിലിന്‍റെ സഞ്ചാര കേന്ദ്രം. മഴക്കാറ് വന്നപ്പോൾ മയിൽ പീലിവിടർത്തി നൃത്തമാടിയത് ഏവർക്കും വിശേഷ കാഴ്ചയായിരുന്നു. വീടുകളുടെ ടെറസിലും തുറസായ സ്ഥലങ്ങളിലുമെത്തുന്ന മയിലിനെ കാണാനും ഫോട്ടോയെടുക്കാനുമുള്ള തിരക്കിലാണ് വിനോദ സഞ്ചാരികളും നാട്ടുകാരും.

Kerala

തീരസംരക്ഷണത്തിനായി ജനരോഷമിരമ്പി; തീരജനതയെ ഉണര്‍ത്തി വൈദികരുടെ ഉപവാസസമരവും ബഹുജനറാലിയും

 

ഫോര്‍ട്ടുകൊച്ചി: കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന തീരദേശ ജനതയുടെ പ്രതിഷേധ പരിപാടികളില്‍ അണിനിരന്ന് പശ്ചിമകൊച്ചി. തീരജനതയ്ക്ക് പിന്തുണ അര്‍പ്പിച്ചും അധികാരികളുടെ കണ്ണുതുറപ്പിക്കാനുമായി കൊച്ചി, ആലപ്പുഴ രൂപതകളിലെ വൈദികര്‍ നടത്തിയ ഉപവാസ ധര്‍ണയിലും വൈകുന്നേരം നടന്ന റാലിയിലും സമാപന സമ്മേളനത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. സമാപന സമ്മേളനം കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. തീരശോഷണം തടയാനും കടലിന്‍റെ മക്കളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും ബാധ്യസ്ഥപ്പെട്ടവര്‍ വന്‍പരാജയമാണെന്നതിന്‍റെ തെളിവാണ് അടിക്കടി ഉണ്ടാകുന്ന കടലാക്രമണമെന്ന് ബിഷപ് പറഞ്ഞു.


തോപ്പുംപടി ബിഒടി ജംഗ്ഷനു സമീപം നടന്ന സമാപന ചടങ്ങില്‍ കൊച്ചി രൂപത വികാരി ജനറല്‍ മോണ്‍. ഷൈജു പര്യാത്തുശേരി അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ജിജു അറക്കത്തറ, സംസ്ഥാന വൈസ്പ്രസിഡന്‍റ് ജോസഫ് ജൂഡ്, അഡ്വ. ഷെറി ജെ. തോമസ്, സന്തോഷ് കൊടിയനാട് എന്നിവര്‍ പ്രസംഗിച്ചു.


രാവിലെ നടന്ന വൈദികരുടെ ഉപവാസ ധര്‍ണയില്‍ 200ലേറെ വൈദികര്‍ പങ്കെടുത്തു. ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ ഉപവാസധര്‍ണ ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. ആന്‍റണി വാലുങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. കൊച്ചി രൂപത ചാന്‍സലര്‍ റവ. ഡോ. ജോണി സേവ്യര്‍ പുതുക്കാട്, ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍. ജോയി പുത്തൻവീട്ടില്‍, ഫാ. ആന്‍റണി കുഴിവേലി, ഫാ. സെബാസ്റ്റ്യന്‍ പനഞ്ചിക്കല്‍, ഫാ. സോളമന്‍ ചാരങ്ങാട്ട്, ഫാ. ആന്‍റണി ടോപ്പോള്‍, ഫാ. ജോഷി മയ്യാറ്റില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


പള്ളുരുത്തിയില്‍ നിന്നാരംഭിച്ച ബഹുജന റാലി കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷെറി ജെ. തോമസും സാന്തോമില്‍ നിന്നാരംഭിച്ച റാലി ഫാ. ജോപ്പന്‍ അണ്ടിശേരിയും ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ രൂപത പ്രസിഡന്‍റ് പൈലി ആലുങ്കല്‍, ഫാ. സെബാസ്റ്റിയന്‍ പുത്തന്‍പുരയ്ക്കല്‍, ഫാ. ജോപ്പി കൂട്ടുങ്കല്‍, ഫാ. ആന്‍റണി വലിയവീട്ടില്‍, ഫാ. റാഫി പര്യാത്തുശേരി, ഫാ. ആന്‍റണി പുളിക്കല്‍, മെറ്റില്‍ഡാ മൈക്കിള്‍, പീറ്റര്‍ പി. ജോര്‍ജ്, പോള്‍ ബെന്നി പുളിക്കല്‍, മാര്‍ഗരേറ്റ് ലോറന്‍സ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

Latest News

Up